Tuesday, March 24, 2015

ഞാന്‍ ചൊല്ലിയ പ്രണയം




















വിണ്ണിന്‍ നനവും , മണ്ണിന്‍ ഗന്ധവുമുള്ളോരു
സ്വര്‍ഗ്ഗപൂങ്കാവനത്തിലൊരു നാള്‍
വിരുന്നുകാരനായി ഞാന്‍ കയറവേ 
എന്‍ വിഷാദ വദനത്തിനു പോലും 
മഴവില്ലിന്‍ ചാരുതയേകി.

ഒരു നിമിഷമാത്ര ചിന്താമുഖനായ്‌ ‍
പൂവിനോട് ചില്ലിയെന്‍ പ്രണയം.
അവളോ തലതാഴ്ത്തി നീരസം കാണിച്ചു.

അതുവഴി വന്നൊരു  പൂങ്കാറ്റിനോടും
ചൊല്ലിയെന്‍ പ്രണയം
ഒരുമാത്ര നിന്ന ശേഷം,  കാറ്റുമൂളി 
പറത്തിക്കളഞ്ഞെന്‍ പ്രണയം

പിന്നെ മൊഴിഞ്ഞുവെന്‍ പ്രണയം
വിരിഞ്ഞു നില്‍ക്കും മേഘത്തോട്.
കേട്ടമാത്രയില്‍ കാര്‍മേഘങ്ങളേ 
കൂട്ടുപിടിച്ച് എന്നെ കരയിച്ചു

വൃണിതമായോരെന്‍‍ മാനസവുമായി 
വസന്തത്തിന്‍ അരുകിലെത്തി 
ചൊല്ലിയെന്‍  പ്രണയം .

പൂവിന്‍ നറും‌മണം, കാറ്റുപരത്തി 
മേഘങ്ങള്‍ സന്തോഷാശ്രു പൊഴിച്ച്
വസന്തത്തിന്‍ പ്രണയം എന്നെ പുളകിതയാക്കി....

No comments:

Post a Comment