Thursday, May 30, 2013

നഭസ്സ്


















സുഗന്ധമില്ലാ പുഷ്പമായി, 
നാദമില്ലാ വേണുവായി
തന്ത്രികള്‍‍ പൊട്ടിയൊരെന്‍ തംബുരുവായ് 
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...

എന്‍ മിഴിനീര്‍ തടാകത്തില്‍ തെളിയും 
നിന്‍ ചെറുചിരി ഓളങ്ങളെ മായ്ക്കുവാനെത്തും,
തെന്നലേ, നിനക്കിവിടെന്തു കാര്യം?

നിന്‍ സാമീപ്യമില്ലാത്തോരിന്നലെ 
നീര്‍തുള്ളികള്‍ തെറിച്ച മണ്ണിലെ 
മുളക്കാതെ പോയ വിത്തുകളെന്‍ പ്രണയം.

തഴുകിത്തലോടുമാ കരസ്പര്‍ശ സാന്ത്വനം 
സ്വപ്‌നമായെങ്കിലും സ്വന്തമായികിട്ടുവാന്‍ 
ചൊല്ലുക നീ, ഞാനേതു ശപഥം എടുക്കവേണം.

പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ... 
അത്രമേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ 
അവസാനം അകലേക്ക്‌ പാറിയകന്നു നീ 
അപരാധം എന്തെന്ന് അറിയില്ലെനിക്കിനി
അത് കൂടി പറയാതെ മറഞ്ഞതെന്തിനു  നീ.

സ്നേഹത്തിന്‍ തീര്‍ഥവും , മോഹത്തിനര്‍ഥവും
ചാരത്തിരുന്നു ഞാന്‍ പകര്‍ന്നു തരികെ;
ശയനത്തിലെപ്പോഴോ ശൂന്യമാം ഇക്കരെ 
ഇരുത്തി നീയെങ്ങു പോയ്  മറഞ്ഞു.
ആവില്ലെനിക്ക് നീയില്ലാതെ ജീവിതം 
ആത്മാവ് നീയല്ലെയോ ഏന്‍ ഊഷരമേനിയില്‍?