Monday, March 25, 2013

അഭിരാമി





















കാലം മറന്നു പെയ്തമഴ കഴിഞ്ഞപ്പോള്‍
കടലിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്‍ക്കപ്പുറം
മറയുന്ന സൂര്യന്‍റെചുവന്ന മുഖം കണ്ടു 
ആകെ ചുവന്ന മധു പാത്രം... 

ദൂരെയ്ക്കു പറന്നുപോയ പക്ഷിക്കൂട്ടത്തിനോപ്പം
എല്ലാഓര്‍മ്മകളും മറന്നകന്നെന്നു കരുതി
അവസ്സാനതുള്ളികളില്‍ ബാക്കിയായത്
ന്‍റെ കണ്ണു നീര്‍ മാത്രമായിരുന്നു ...

ആടിത്തിമിര്‍ത്തനൃത്ത ചുവടുകളില്‍
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍ പോയ 
വഴികളില്‍തനിച്ചു നടന്നു ....

നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍
വിടര്‍ന്ന ചിത്രങ്ങളായി പടര്‍ന്നു
ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍
കാറ്റിനും മുന്നേ വ്യക്തമല്ലാത്ത ലക്ഷൃങ്ങളില്‍  
നീ മാത്രം തെളിഞ്ഞു  മറക്കാനെന്തെളുപ്പം 
ഒരു വശം മാത്രം ബാക്കിയായ നാണയത്തുട്ടു പോലെ
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു
ന്‍റെ  മനസ്സിലിപ്പോള്‍  ഒരു കാലൊച്ച മാത്രമേയൊള്ളൂ അകന്നുപോകുന്ന കാലൊച്ച പതുക്കെ നടന്നുമറയുന്ന 
ഓര്‍മ്മകളില്‍ മനസ്സ് മുറിഞ്ഞു ഒഴുകുന്നു
രക്തബന്ധങ്ങളുടെ വിലയറിഞ്ഞു സഹനത്തിനു സാക്ഷിയായി 
ഈ വെയിലില്‍  നീ എന്നെ തനിച്ചാക്കിയോ...??
അസ്വസ്ഥമാകുന്നു വീണ്ടും ഈ ഹൃദയം
തനിച്ചാവുകയാണ് ഞാന്‍  ...എവിടെയാണ് നീ...??
ഇല്ല.. എനിക്കറിയാം ...ഇനിയാരും വരാനില്ല...

പുനര്‍ജ്ജനിയിലേക്കൊരു യാത്ര


























നിന്‍റെ  മൗനം നിമിഷങ്ങള്‍ ആയി ചിതറിയപ്പോള്‍,
പതറി പോയത്‌ എന്‍റെ നിശ്വാസങ്ങള്‍ ആണ് ...
നിദ്രയില്‍ അവ്യക്തം ആയി ഞാന്‍ വിതുമ്പിയതും
ഒരു പക്ഷേ നീ അറിഞ്ഞിട്ടു  ഉണ്ടാവില്ലാ ....

കടല്‍ കരയിലെ മണല്‍തരിയില്‍ വിരിയുന്ന
നക്ഷത്രങ്ങളുടെ മിന്നലില്‍ നീ ഇന്നലകളിലേക്ക് പോവുക ..
ഒരു പക്ഷേ നിനക്ക്‌ അവിടെ വെച്ചു 
എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം ..

മായുന്ന സ്വപ്നങ്ങളുമായി പടിവാതില്‍ക്കല്‍ 
ദിവസങ്ങളോളം കാത്തുനിന്നു ഞാന്‍ നിന്നെ...
കൊഴിയുന്ന ഇലകളുടെ നിറച്ചാര്‍ത്തലില്‍ 
അറിയാതെ എങ്ങോഓടി മറഞ്ഞില്ലേ നീ... 

നട വഴിയില്‍ വീണ വാടിയ പൂവിതളില്‍ 
ഇടവമാസപെരുമഴയില്‍ കവിഞ്ഞൊഴുകും 
നിളയുടെ ഈണത്തില്‍ നിനക്കിനി 
എന്നെ തിരിച്ചറിയാന്‍ പിന്നിലേക്ക്‌ പോക്ണ്ടി വരില്ലേ 


തിരിഞ്ഞു നോക്കിയില്ല ഞാന്‍
പിന്‍വിളികള്‍ ഉണ്ടാവില്ല എന്നറിയാം
മനസ്സു  വല്ലാതെ പിടക്കുന്നുണ്ടായിരുന്നു
ഒരു പാട് സ്നേഹിച്ചതെന്തോ നഷ്ട്ടപെട്ട പോലെ

കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി
നഷ്ട്ടപെട്ടതൊന്നും നേടിയെടുക്കാന്‍ പറ്റില്ല
ഒരിക്കലും നഷ്ട്ടപെടുത്താന്‍ പാടില്ലാത്തതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരുന്നു

നിറയെ ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍
ചോദ്യങ്ങളുടെ കൂര്‍ത്ത മുനകള്‍ 
എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു
ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ലെന്നറിയാം

എങ്കിലും എന്‍റെ മനസ്സ് ഒരു ഉത്തരത്തിനായിലഞ്ഞു
എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോമനസ്സ് 
മനസ്സിന്‍റെ യാത്ര എങ്ങോട്ടാണ് ?

ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...
പിന്നെയും തുടര്‍ന്നു ഞാന്‍ ആ യാത്ര
ജീവിതമെന്ന വ്യര്‍ഥമായ യാത്ര

കോമാളി വേഷങ്ങള്‍ മാത്രം 
അണിയാന്‍ വിധിക്കപ്പെട്ട യാത്ര
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും 
ഒരു പിന്‍വിളികളും ഇല്ലാതെ..


പുനര്‍ജനിയിലേക്കുള്ള യാത്രയുടെ സമയം
അതിക്രമിച്ചിരിക്കുന്നു ഇനി എനിക്ക് 
യാത്രയുടെ ആരംഭം , യാത്ര തുടങ്ങുന്നു ...
പുനര്‍ജനിയിലേക്കുള്ള യാത്ര... 

ആരെയും മറക്കുവാനും തേടുവാനും ഇല്ലാ...
എന്നെ കണ്ടെത്തണം... എന്നെ മാത്രം 
ഒടുവില്‍ ഞാന്‍ കണ്ടെത്തിയ സത്യങ്ങള്‍ 
ഒരു സ്വപ്നം പോലെ മറക്കണം ...