Friday, March 22, 2013

പളുങ്കുകൊട്ടാരത്തിലെ മാലാഖ





















ഒരു നാള്‍ മാലാഖ അവനോട്  മൌനമായ് ചോദിച്ചു ...
കണ്ണുകൊണ്ട് നാം തീര്‍ത്തൊരു  പ്രപഞ്ചം
മൗനം കൊണ്ടു വരണ്ടുണങ്ങി പോയനേരം 
ഒരു വാക്കു കൊണ്ടെങ്കിലും നീയതില്‍ 
നനവു പടര്‍ത്തിയെങ്കില്‍, ഒരു സ്പര്‍ശനം 
കൊണ്ടു ഞാനതില്‍ ആരാമം പണിഞ്ഞേനെ... 
എന്നിട്ടോ... ??

മാലഖ മൌനമായി പറഞ്ഞു ... 
എന്നിട്ടതിന്‍റെ കാണാക്കോണിലിരുന്നു 
ഞാന്‍ കവിതയെഴുതും.

മായാന്‍ പോകുന്ന മഴവില്ലിനോട്‌ 
മാനം മൌനമായി ചോദിക്കുംപോലെ 
തേങ്ങുന്ന മനസ്സുമായ് മാലാഖ‍ അവനോടു ചോദിച്ചു ...

നീ പാതിയില്‍ നിര്‍ത്തിയാക്കഥ 
വീണ്ടുമെനിക്ക് പറഞ്ഞു തരുമോ ???
'പളുങ്കുകൊട്ടാരത്തിലെ മാലാഖയുടെ കഥ..!!'

കഥയെഴുത്തു അറിയില്ലെന്നാലും  
എന്‍ വരികള്‍ക്കായി കാത്തിരിക്കും  മാലാഖയുടെ
മുന്‍പില്‍ ഞാന്‍ വലിയൊരു  കലാകാരന്‍.
അങ്ങോട്ടുമിങ്ങോട്ടും ഒരു പാടിഷ്ടപ്പെട്ടു ഞങ്ങള്‍.

ആ കണ്ണുകളില്‍ വിരിയും  കൌതുകം 
എന്നില്‍ അനുഭൂതിയുണര്‍ത്തി
വര്‍ഷങ്ങള്‍ക്കിപ്പുറം എന്‍ ഹൃദയത്തില്‍ പെയ്യും
പ്രണയത്തിന്‍ മഴയായ്...
ഞാനും, അറിയാതെ  മഴയെ പ്രണയിച്ചുതുടങ്ങി....

എന്‍  പകലുകളില്‍  നീയൊരു ഹരമായി...
എന്‍ രാവുകളില്‍ നീയൊരു വസന്തമായി….
ഓരോ രാവ്‌ പുലരുമ്പോഴും 
ഞാന്‍ കേള്‍ക്കുവാനായി ആശിച്ചു,
'ഇഷ്ടമാണ് നൂറു വട്ടം'

വെറുതേ മോഹിച്ചു ഞാന്‍
ചിലയിഷ്ടങ്ങള്‍  അങ്ങിനെയാണത്രെ
പറയാനാകാതെ മനസിന്‍റെ 
അഗാധതയില്‍ ഒരു നൊമ്പരമായി പിടയും.

മഴ തുള്ളികള്‍ ഇറ്റി  വീഴും ഇടവഴിയില്‍, 
തണുത്ത കാറ്റ് വീശിയ സന്ധ്യയില്‍ 
ഞാന്‍  ഇഷ്ട്ടം അവളോട്‌ തുറന്നു പറയവേ,
അവള്‍ ചോദിച്ചു......
"ഞാനൊന്നു കരയുകില്‍ പെയ്തിറങ്ങും  
മഴ തുള്ളികള്‍ക്കിടയില്‍ 
എന്‍ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയുവാന്‍  മാത്രം
നിനക്കെന്നില്‍ സ്നേഹമുണ്ടോ"

ഉരിയിടാതെ  മഴയെ വകവയ്ക്കാതെ 
ഞാന്‍ നടന്നനേരം
പിന്നില്‍ അവളുടെ ചിരിയുടെ അലകളുയര്‍ന്നു 
അവള്‍ക്ക് അറിയില്ലല്ലോ , അറിയാതെ പോലുമവളുടെ 
കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്...


അവള്‍ ചിരിക്കട്ടെ!!!