Tuesday, March 12, 2013

സഞ്ചാരം



















എന്തിനെന്നറിയാതെ, 
എങ്ങനെയെന്നറിയാതെ തുടക്കം. 
എത്രമേല്‍  ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
എന്നില്‍  വന്നു ചേരുന്ന ആ ഒഴുക്കിന് 
എന്നോടു  ചേര്‍ന്നു ഒഴുകാനുള്ള സ്വാതന്ത്ര്യം.
ഒരുമിച്ചു ഒഴുകി പോകുമ്പോഴും 
കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. 
നദിയില്‍  നിന്നും നദികള്‍  ഉണ്ടാവുന്നു.
ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്നു ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണ്ണതയാണ് 
എന്നെ അന്വേഷിയാക്കുന്നത്. 
യാതൊന്നിന്‍റെ  കുറവാണോ എന്നില്‍  
ആ ഒന്നിനു വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. 
ആ ഒന്നിനെ പ്രാപിക്കാന്‍, അതിലാവാന്‍, 
അതാവാന്‍  ...പിന്നെ ഞാനോ നീയോ ഇല്ല. 
ഏകം: പരമാനന്ദം...!!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്.... ? 
സഞ്ചാരം തുടരുന്നു....................

ഇഷ്ടം എനിക്കേറെ ഇഷ്ടം


























മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളില്‍
ഉഞ്ഞാലാടും നിന്നെയെനിക്കിഷ്ടം  
ഇഷ്ടം നിന്നെയെയ്ക്കിന്നേറെയിഷ്ടം
നിന്‍റെയീ കിളിക്കൊഞ്ചലേറെയിഷ്ടം.

പുല്‍ നാമ്പിനോടും ,കിളികളോടും 
തുമ്പിയോടും കുറുമ്പു കാട്ടും നിന്‍റെ 
ചൊടികള്‍ കാണുവാന്‍ എനിക്കേറെയിഷ്ടം
ഇഷ്ടം എനിക്കേറെയിഷ്ടം 

ചെംതാമരപ്പൂവിന്‍ നിറവും 
പരിഭവം ചുവക്കുമീ കവിളിണയും
മധുമഴ പൊഴിയുമീ ചൊടിയിതളും.
ഇഷ്ടം എനിക്കേറെയിഷ്ടം .

കരിമക്ഷി എഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളേറെയിഷ്ടം.
അലകള്‍ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷ്പ്പമേറെയിഷ്ടം.

പാരിജാതത്തിന്‍റെ പരിശുദ്ധിയേറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്‍  കൗതുകംപേറുന്ന
ഈ മുഖശ്രീയുമേനിയ്ക്കേറെ ഇഷ്ടം .

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്‍റെ
നാണം പൂവിട്ട ഭാവങ്ങളും.
പാദസ്വരം കിലുങ്ങും നിന്‍
അന്നനടയും ഇഷ്ടം എനിക്കേറെയിഷ്ടം

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്‍റെ
മുഗ്ദ്ധ സൗന്ദര്യം ഏറെയിഷ്ടം.
അഴകേറും സ്വപ്നങ്ങള്‍ പൂമാലക്കോര്‍ക്കുന്ന
മിഴിയിണ പീലിയും ഏറെയിഷ്ടം.

തെന്നല്‍ തലോടുമ്പോള്‍ ഇളകിത്തെറിക്കുന്ന
അളകങ്ങള്‍ കാണുവാനെന്നും ഇഷ്ടം.
ഇഷ്ടം എനിക്കേറെ ഇഷ്ടം നിന്നെ
എന്തിനെക്കാളുമെനിക്കേറെയിഷ്ടം...