Friday, January 4, 2013

വേദിക ഒരു മഞ്ഞുതുള്ളി
















മഞ്ഞുതുള്ളിപോല്‍ നറു 
മഞ്ഞുവീണലിയുന്ന
കുഞ്ഞു പൂവുപോല്‍ 
പൂവിന്‍പിഞ്ചു തളിരില പോലേ
ദൂരെ ദൂരെ നിന്നെത്തും 
സൗമ്യമാം സുഗന്ധത്തില്‍ 
ഗൂഡമായി മയങ്ങുന്നോരോര്‍മ്മ 
പോല്‍ എന്‍ വിഷാദം....

വേദികനിലക്കവേ നീറിയ വീണാനാദം
കേട്ടു  കേണലിഞ്ഞൂറും 

വായുവില്‍ സ്പര്‍ശം പോലേ  
നീരവ വിശാലമാം കായലില്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍ ഞെട്ടിയപാന്തന്‍ കാണ്‍കേ
ശ്യാമള പ്രപഞ്ചത്തിന്‍ സീമയില്‍ 

ഘനശ്യാമരേഖയാം തീരത്തെങ്ങും 
മിന്നിടും ദീപം പോലേ  
ഒതുവാനാവില്ലല്ലോ ഭാഷതന്‍  
മുനയെങ്ങാനുടിഞ്ഞാല്‍ പിഞ്ചി പോകും
സന്നിഗ്ദ്ധതേ ... 

നിന്നെപ്പറ്റി ഭദ്രമെന്നു വാത്സല്യത്തിന്‍  
പു ഞ്ചിരിക്കോതുങ്ങുന്നു നിത്യവും 
ഞാന്‍ മുഗ്ദ്ധതേനിന്നെ ചുറ്റി ...

എന്തിനൊരു കൂട്ടുകാരി??













ഒരു കിനാവിന്‍റെ മുറ്റത്തു 
നിന്നു ഞാന്‍ നിരൂപിക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

നിലാവുള്ള രാത്രികളില്‍ 
നിശാഗന്ധികള്‍ പൂക്കുമ്പോള്‍ 
ഞാനോര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

കുംഭമാസ നിലാവു പാരിനേ 
പുണരുമ്പോള്‍ എന്‍റെ 
മനസ്സു ചൊല്ലാറുണ്ട്  
വേണമെനിക്കൊരു കൂട്ടുകാരി ...

ഒരു ചാറ്റല്‍ മഴ വന്നെന്‍റെ 
മേനി പുണരുമ്പോള്‍ ഓര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ... 

അല്ലാ...!
എന്‍ മനസ്സിലിന്നു നിറയേ 
ചാരുറ്റ കവിതയുള്ളപ്പോള്‍ 
എനിക്കു കൂട്ടിന്നു 
എന്തിനൊരു കൂട്ടുകാരി ...?