സൂര്യ താപത്തിന്റെ സ്വപ്നമേ
നോവിന്റെ കാരാഗൃഹത്തില്‍
വിസ്മൃതിതന്‍ രാവിന്റെ
നീലത്തുണിയാല്‍ പുതപ്പിച്ചുറക്കുക
ഉച്ചക്കടല്‍ കണ്ടു മിണ്ടാതിരുന്നവന്
വിട്ടുപോകില്ലെന്ന പാഴ് വാക്കും
കേട്ടു വിളക്കുമായ്
ഉത്സവം കാണനിരുന്നവന്‍
നേരിന്റെ കേട്ടു പോട്ടിക്കലില്‍
കുപ്പിവളകളും ചാന്തും കളിവാച്ചും-
മാലിലത്താളവും കട്ടെടുത്തിത്ര വേഗത്തില്‍
പടിഞ്ഞാറു പോകയോ ..നീ ?
സൂര്യാ, നീ നയെനിക്കെന്തുതന്നു ...
നീയെനിക്കെന്തുതന്നു...........